കവിതകള്‍ (My poems)

ശിഥില ചിന്തകള്‍ (Alexander Pushkin)

പ്രശസ്ത റഷ്യന്‍ കവിയായ അലക്സാണ്ടര്‍ പുഷ്കിന്റെ ശീര്‍ഷകമില്ലാത്ത ഒരു കവിതയുടെ മലയാളപരിഭാഷ (1988):

പരിഭാഷ മൂലകവിത
കോലാഹലമയമാകും തെരുവിലലയുമ്പൊഴു-
മാളുതിങ്ങുമമ്പലത്തില്‍ കയറുമ്പൊഴും
കൂട്ടുകാരോടൊത്തു മേളിച്ചിടുന്നൊരു സമയത്തും
വേട്ടയാടുകയാണെന്റെ കിനാക്കളെന്നെ.
Брожу ли я вдоль улиц шумных,
Вхожу ль во многолюдный храм,
Сижу ль меж юношей безумных,
Я предаюсь моим мечтам.
ഇത്രമാത്രം പറയുന്നേന്‍ : കുതിക്കുന്നു സമയമി-
ന്നെത്ര പേരിങ്ങവശേഷിച്ചിരിപ്പു നമ്മള്‍?
ചിലരാ ശാശ്വതപദമണഞ്ഞുകഴിഞ്ഞു, മറ്റു
ചിലരുടെ സമയമൊട്ടടുത്തിടുന്നു.
Я говорю: промчатся годы,
И сколько здесь ни видно нас,
Мы все сойдём под вечны своды –
И чей-нибудь уж близок час.
തഴച്ചു വളര്‍ന്നൊറ്റയ്ക്കു നിലകൊള്ളും മരത്തിനെ
മിഴിച്ചു നോക്കുന്നു ഞാന്‍; ഈ വൃക്ഷമുത്തച്ഛന്‍
എന്‍ പിതാക്കളുടെ കാലത്തിതുപോലെ നിലകൊണ്ടാന്‍,
എന്റെ കാലം കഴിഞ്ഞാലുമിതേ നില താന്‍!
Гляжу ль на дуб уединённый,
Я мыслю: патриарх лесов
Переживет мой век забвенный,
Как пережил он век отцов.
ഓമനയാമൊരു കുഞ്ഞിനോടു ചേര്‍ന്നു കളിക്കുന്ന
നേരത്തു ഞാന്‍ വിചാരിപ്പൂ :- “വിട നല്‍ക നീ,
നിനക്കു വേണ്ടി ഞാന്‍ വഴിയൊഴിയുന്നു, സമയമാ-
യെനിക്കഴുകാന്‍, നിനക്കു വിടരുവാനും.”
Младенца ль милого ласкаю,
Уже я думаю: прости!
Тебе я место уступаю:
Мне время тлеть, тебе цвести.
ദിനങ്ങളും വര്‍ഷങ്ങളുമോരോന്നായിക്കടന്നുപോ-
യിടുമ്പൊഴെന്‍ ചിന്തകളും കുന്നുകൂടുന്നു.
അവയ്ക്കിടയിലെത്തുന്ന മരണവാര്‍ഷികങ്ങളെ
ശരിക്കു കണ്ടെത്താനേറെപ്പണിപ്പെടുന്നു.
День каждый, каждую годину
Привык я думой провождать,
Грядущей смерти годовщину
Меж их стараясь угадать.

എവിടെ മരിച്ചുവീഴാനാണെനിക്കു വിധി? യുദ്ധ-
ക്കളത്തിലോ, വഴിയിലോ, സമുദ്രത്തിലോ?
അടുത്തുള്ള താഴ്‌വരയില്‍ ചിലപ്പോഴെന്‍ ശരീരത്തെ-
യടക്കിയേക്കാം – തണുത്തു പൊടിയായേക്കാം.
И где мне смерть пошлет судьбина?
В бою ли, в странствии, в волнах?
Или соседняя долина
Мой примет охладелый прах?
എങ്ങുതന്നെയായെന്നാലും നിര്‍ജ്ജീവമാമീ ശരീരം
മണ്ണായ്ത്തീരുമളിഞ്ഞീടുമെന്നിരിക്കിലും
എനിക്കു പ്രിയങ്കരമാമീയൂഴിയില്‍ത്തന്നെയെനി-
ക്കൊടുക്കവും കിടക്കണമെന്നാണാഗ്രഹം.
И хоть бесчувственному телу
Равно повсюду истлевать,
Но ближе к милому пределу
Мне все б хотелось почивать.
എന്റെ ശവകുടീരത്തിന്‍ മുകളില്‍ യഥേഷ്ടമേറെ-
പ്പിഞ്ചുകുഞ്ഞുങ്ങള്‍ ചാഞ്ചാടിക്കളിച്ചിടട്ടെ;
എന്നും സമദര്‍ശിയാകും പ്രകൃതിയാ പ്രദേശത്തെ
തന്‍ പ്രഭയില്‍ കുളിപ്പിച്ചു വിളങ്ങിടട്ടെ.
И пусть у гробового входа
Младая будет жизнь играть,
И равнодушная природа
Красою вечною сиять.

പരിഭാഷകള്‍ (Translations)
റഷ്യന്‍ (Russian)

Comments (2)

Permalink

കാത്തിരിക്ക (Konstantin Simonov)

I read Konstantin Simonov’s beautiful poem “zhdee menyaa” (Wait for me) in English first. (The English translation in this link is not as good as the one I read first.) Touched by the English translation, I managed to read the original in 1986, using a Russian-English dictionary and a book on Russian grammar. It took around two weeks to read it, because I had never read anything in Russion, except introductory lessons and a few chess books. It was a marvellous experience. Read it several times. Checked the meaning with someone who knows Russian. Learned the original full by heart.

This is a letter written by a soldier who is out in the battlefield to his sweetheart. Many soldiers sent this poem to their wives and sweethearts. It is recorded that many soldiers who died in the war that time had this poem in their pockets. It had a big impact on the youth during the war days in Russia.

On reading it more and more, I discovered more and more meanings. I concluded that this can be taken as a letter written by anybody to anybody, not only by a soldier to his sweetheart. It can be from/to a long-lost love, a former friend to a friend, an enemy to his enemy who he wants to kill, the religeous mind to the atheist mind of the same person – the possibilities are a lot.

Goethe said, “Learn Sanskrit, only to read Shakunthalam”. I would say, learn Russian, only to read poems like this. It is worth the trouble.

Tried to translate this beautiful poem to Malayalam many a time. I wanted to preserve all those interpretations (Many English translations do not do this). Tried different kinds of meters and words. I am yet to write a translation that expresses at least 10% of the original. Here is my most favorite one (translated in 1988):

കാത്തിരിക്ക, വരും ഞാന്‍ – നീ
പൂര്‍ണ്ണഹൃത്തോടെ കാക്കണം
കാത്തിരിക്ക, കൊടും ദുഃഖം
മഴയായ്‌ തീര്‍ന്നു പെയ്കിലും

കാത്തിരിക്ക, കൊടും മഞ്ഞില്‍
ചീര്‍ത്ത വേനല്‍ ചുടുമ്പൊഴും,
മറ്റുള്ളോരേറെ നാളായി-
ക്കാത്തിരിക്കാതിരിക്കിലും,

ഇങ്ങു ദൂരത്തു നിന്നെന്റെ
കത്തു കിട്ടാതിരിക്കിലും,
കാത്തിരിക്കുന്നവര്‍ക്കൊപ്പം
കാത്തിരിക്ക, മടുക്കിലും.
Жди меня, и я вернусь,
Только очень жди,
Жди, когда наводят грусть
Желтые дожди,

Жди, когда снега метут,
Жди, когда жара,
Жди, когда других не ждут,
Позабыв вчера.

Жди, когда из дальних мест
Писем не придет,
Жди, когда уж надоест
Всем, кто вместе ждет.

കാത്തിരിക്ക, വരും ഞാന്‍ – നീ-
യേറെ നന്മ കൊതിക്കൊലാ
“മറക്കാന്‍ കാലമായ്‌” എന്നു
ചൊന്നേക്കാമറിവുള്ളവര്‍*

ഞാനില്ലെന്നു വിചാരിച്ചീ-
ടട്ടെയെന്‍ പുത്ര, നമ്മയും
കാത്തു സൂക്ഷിച്ചു വാതില്‍ക്കല്‍-
ത്തന്നെ നില്‍ക്കട്ടെ കൂട്ടുകാര്‍

കയ്ക്കും വീഞ്ഞു കുടിച്ചെന്നെ-
യോര്‍ക്കും കരുണയോടവര്‍
ശ്രദ്ധിക്കേണ്ട, കുടിക്കൊല്ലാ
ധൃതിയില്‍, കാത്തിരിക്ക നീ.

Жди меня, и я вернусь
Не желай добра
Всем, кто знает наизусть,
Что забыть пора.

Пусть поверят сын и мать
В то, что нет меня,
Пусть друзья устанут ждать,
Сядут у огня,

Выпьют горькое вино
На помин души…
Жди. И с ними заодно
Выпить не спеши

കാത്തിരിക്ക, വരും ഞാന്‍ – നീ
മൃതിയേയും ചെറുക്കുക.
എന്നെ വേണ്ടാത്തോരോതട്ടേ
“ഭാഗ്യ”മെ – ന്നതു കേള്‍ക്കൊലാ

സുസ്ഥിരം നിന്നിടേണം നീ-
യഗ്നിമദ്ധ്യത്തിലെന്ന പോല്‍.
നമ്മളാശിച്ചിടും പോല്‍ ഞാന്‍
വന്നു നിന്നോടു ചേര്‍ന്നിടും.

രക്ഷപെട്ടീടുമീ ഞാനെ-
ന്നറിവോര്‍ നമ്മള്‍ മാത്രമാം.
മറ്റാര്‍ക്കും കഴിയാത്തോരാ-
ക്കാത്തിരു – പ്പതു ചെയ്ക നീ.

Жди меня, и я вернусь
Всем смертям назло.
Кто не ждал меня, тот пусть
Скажет: – Повезло.

Не понять не ждавшим им
Как среди огня
Ожиданием своим
Ты спасла меня.

Как я выжил, будем знать
Только мы с тобой, –
Просто ты умела ждать,
Как никто другой.

* ചൊന്നേക്കാം + അറിവുള്ളവര്‍, ചൊന്നേക്കാം + മറിവുള്ളവര്‍ എന്നു മൂലകവിതയില്‍ത്തന്നെയുള്ള രണ്ടര്‍ത്ഥം.

പരിഭാഷകള്‍ (Translations)
റഷ്യന്‍ (Russian)

Comments (16)

Permalink

ഹൃദയമുരളി (Sujatha)

If you ask me which one I consider as the most beautiful and touching poem I ever read, I will definitely vote this short poem:


The music of silence
Entered my heart
And made seven holes
To make it a flute

This was written by a gifted girl named Sujatha, a few months before her death by heart disease. I don’t know whether her disease was due to holes in the heart though…

ഞാനിതിനെ തര്‍ജ്ജമ ചെയ്യാന്‍ പലതവണ ശ്രമിച്ചിട്ടുണ്ടു്‌. ഒന്നും ഈ കവിതയുടെ നൂറിലൊന്നു വികാരം പോലും ഉണ്ടാക്കിയില്ല. ഒരു വിഫലശ്രമം (1984) താഴെച്ചേര്‍ക്കുന്നു:


ഈ നിശ്ശബ്ദത – ഉണ്ടിതിന്നൊരു നറും സംഗീതം – ഇന്നെന്റെയീ
ഗാനത്തിന്നു വിതുമ്പി നിന്ന ഹൃദയം തന്നില്‍ക്കടന്നിട്ടിതാ
ഞാനോരാതെ, യതിന്റെയുള്ളിലതുലം ദ്വാരങ്ങളേഴെണ്ണമി-
ട്ടാനന്ദാമൃതമേകിടുന്ന മുരളീനാദത്തെയുണ്ടാക്കി ഹാ! 

Does anyone know any other poem by Sujatha? She had written poems in English and Malayalam. I was a small boy when I heard about her death and this poem.

2005/11/17:

ഇതിന്റെ ഞാന്‍ ചെയ്ത മറ്റു ചില പരിഭാഷകള്‍ കൂടി കാണണമെന്നു പലരും ആവശ്യപ്പെട്ടു. ഓര്‍മ്മയുള്ള രണ്ടെണ്ണം താഴെച്ചേര്‍ക്കുന്നു:

1.


മൌനസംഗീതമിന്നെന്റെ
ഹൃത്തില്‍ താമസമാക്കിയോ
ഏഴു ദ്വാരങ്ങളിട്ടിട്ടൊ-
രോടപ്പുല്‍ക്കുഴലാക്കുവാന്‍?
 

2.


മധുരമൊഴി തൂകിടും നിശ്ശബ്ദതയ്ക്കെന്റെ
ഹൃദയമൊരു സംഗീതഗേഹമായ്‌ത്തീരവേ
സുഷിരമതിലേഴെണ്ണമിട്ടുവോ, രമ്യമാം
കളമുരളിയാക്കിക്കലാശം മുഴക്കുവാന്‍?
 

കൂടുതല്‍ പരിഭാഷകള്‍ക്കു്‌ സുനിലിന്റെ വായനശാലയിലെ ഈ ലേഖനവും അതിന്റെ പിന്മൊഴികളും വായിക്കുക.

2006/03/27:
“വായനശാല”യിലെ പരിഭാഷാമത്സരത്തിനു വേണ്ടി ഞാന്‍ മറ്റൊരു പരിഭാഷയും കൂടി എഴുതിയിരുന്നു. അതു താഴെച്ചേര്‍ക്കുന്നു:


ഒരുപാടു സംഗീതമിയലുന്ന മൌനമെന്‍
ഹൃദയത്തിലേറിത്തുളച്ചൂ
സുഷിരങ്ങളേഴെണ്ണ, മതിനെയെന്നിട്ടൊരു
മുരളികയാക്കിച്ചമച്ചൂ

 

പരിഭാഷകള്‍ (Translations)
ശ്ലോകങ്ങള്‍ (My slokams)

Comments (8)

Permalink

ഉണരുക! (Omar Khayyam)

ഉമര്‍ ഖയ്യാമിന്റെ റുബായിയാത്തിലെ ആദ്യത്തെ പദ്യത്തിന്റെ പരിഭാഷ (1981):


കമ്പം കൈവിട്ടുണരുക, നിശാവേദിയില്‍ നിന്നുമായ്‌ തന്‍
മുമ്പില്‍ക്കാണായിടുമൊരുഡുവൃന്ദത്തെയോടിച്ചതിന്‍ തന്‍
പിമ്പേ പായിച്ചിരവിനെയുമാ വിണ്ണില്‍ നിന്നും, കരത്താ-
ലമ്പെയ്യുന്നൂ നൃപഭവനശൃംഗത്തിലാദിത്യദേവന്‍!

മൂലകവിത:


WAKE! For the Sun, who scatter’d into flight
The Stars before him from the Field of Night,
Drives Night along with them from Heav’n, and strikes
The Sultan’s Turret with a Shaft of Light.

പരിഭാഷകള്‍ (Translations)
ശ്ലോകങ്ങള്‍ (My slokams)

Comments (0)

Permalink

പാപം (Omar Khayyam)

ഉമര്‍ ഖയ്യാമിന്റെ ഒരു ചതുഷ്പദിയുടെ പരിഭാഷ (2005):

എന്നെബ്ഭൂമിയിലെന്തിനിങ്ങനെ വൃഥാ തള്ളീട്ടു, ഞാന്‍ പോയിടും
പന്ഥാവില്‍ കുഴികുത്തി, മുള്ളുകള്‍ വിത, ച്ചോടിച്ചിടുന്നൂ ഭവാന്‍?
ഇന്നെന്‍ കാലിടറി, പ്പതിച്ചു കുഴിയില്‍, മുള്ളേറ്റു രക്തം വമി-
ച്ചെന്നാ, ലായതുമെന്റെ പാപഫലമാണെന്നോതുമോ ദൈവമേ?

മൂലകവിത:

Oh Thou, who didst with pitfall and with gin
Beset the Road I was to wander in,
Thou wilt not with Predestined Evil round
Enmesh, and then impute my Fall to Sin!

പരിഭാഷകള്‍ (Translations)
ശ്ലോകങ്ങള്‍ (My slokams)

Comments (1)

Permalink

എന്റെ സ്വര്‍ഗ്ഗം (Omar Khayyam)

ഉമര്‍ ഖയ്യാമിന്റെ പ്രസിദ്ധമായ ചതുഷ്പദിയുടെ പരിഭാഷ (1984):


സുരുചിരലഘുകാവ്യം, കാനനച്ഛായ, പാത്രം
നിറയെ മധു, കഴിക്കാനിത്തിരിബ്ഭക്ഷണം കേള്‍
അരികില്‍ മധുരഗാനം പാടുവാനോമനേ നീ!
സുരപുരിയിവനെന്നാല്‍ കാനനം പോലുമാഹാ!

മൂലകവിത: (Fitzgerald Translation)


A book of verses underneath the bough,
A jug of wine, a loaf of bread, and thou
Beside me singing in the winderness,
Oh, the Wilderness were paradise enough!

പരിഭാഷകള്‍ (Translations)
ശ്ലോകങ്ങള്‍ (My slokams)

Comments (1)

Permalink

സ്മരണ (Vassily Zhukhovky)

റഷ്യന്‍ കവിയായിരുന്ന വാസിലി ഷുക്കൊവ്സ്കി(Vassily Zhukhovsky)യുടെ ഒരു കൊച്ചു കവിതയുടെ വലിച്ചുനീട്ടിയ പരിഭാഷ (1986):


ഭുവനത്തെയാനന്ദപൂര്‍ണ്ണമാക്കാ-
നൊരു ജീവിതം മൊത്തമാഗ്രഹിച്ച
പ്രിയരാം സതീര്‍ത്ഥ്യരെപ്പിന്നെയേതോ
നിമിഷത്തില്‍ ദുഃഖത്തൊടോര്‍ത്തിടുമ്പോള്‍
അഴലാര്‍ന്നു ചൊല്ലായ്ക: “മത്സഖാക്കള്‍
മൃതരായി, വിട്ടുപോയ്‌” എന്നു നിങ്ങള്‍;
പറയേണം നന്ദിയോടിപ്രകാരം:
“അവര്‍ വാണു നമ്മളൊത്തിത്ര നാളും!”

ഇതിന്റെ മൂലകവിത (Воспоминание – 1818):


О милых спутниках, которые наш свет
Своим сопутствием для нас животворили,
    Не говори с тоской: их нет;
    Но с благодарностию: были.

പരിഭാഷകള്‍ (Translations)
റഷ്യന്‍ (Russian)

Comments (2)

Permalink

സുഹൃത്തു്‌ (സുഗതകുമാരി)

സുഗതകുമാരിയുടെ ഒരു കവിതയുടെ അവസാനം:


നിഷ്ഫലമല്ലീ ജന്‍മം – തോഴ,
നിനക്കായ്‌ പാടുമ്പോള്‍,
നിഷ്ഫലമല്ലീ ഗാനം, നീയിതു
മൂളി നടക്കുമ്പോള്‍…

സുഗതകുമാരിയുടെ ആ കവിത എനിക്കു്‌ അത്ര ഇഷ്ടമല്ല. എങ്കിലും, ഈ നാലു വരി അതീവ ഹൃദ്യമായി തോന്നിയിട്ടുണ്ടു്‌. ഏറ്റവും കവിത തുളുമ്പുന്ന വരികളായി ഞാന്‍ കരുതുന്ന ചില കാവ്യങ്ങളില്‍ ഒന്നു്‌.

My translation (1984) (“തോഴ” എന്നതിനെ “തോഴി” എന്നാക്കിയാല്‍) :


My life is not in vain, my friend,
When I sing for thee;
My song is not waste, when it lends
Thy lovely lips a glee!

പരിഭാഷകള്‍ (Translations)

Comments (2)

Permalink

എന്താണു കവിത? (അഥവാ തര്‍ജ്ജമയുടെ മനശ്ശാസ്ത്രം)

എന്താണു കവിത?

ഈ ചോദ്യത്തിനു്‌ സാഹിത്യശാസ്ത്രത്തിലെ പല മഹാന്‍മാരും പല ഉത്തരങ്ങളും നല്‍കിയിട്ടുണ്ട്‌. സഹൃദയര്‍, ചമത്ക്കാരം, അലങ്കാരം, ധ്വനി, പദ്യം, സായുജ്യം തുടങ്ങി പല വാക്കുകളും ഉള്‍പ്പെടുന്ന നിര്‍വ്വചനങ്ങള്‍.

ഏതാണ്ടു പതിന്നാലു വയസ്സു പ്രായമുണ്ടായിരുന്നപ്പോള്‍ എനിക്കൊരു നിര്‍വ്വചനം തോന്നി:

എന്തെങ്കിലും വായിച്ചാല്‍ തര്‍ജ്ജമ ചെയ്യണമെന്നു തോന്നുമോ അതാണു കവിത.

തര്‍ജ്ജമ ചെയ്യല്‍ ഒരു തരം മോഷണമാണു്‌. മറ്റൊരാളുടേതായ സുന്ദരമായ വസ്തു ഏതെങ്കിലും വിധത്തില്‍ സ്വന്തമാക്കി ആനന്ദിക്കുന്ന ഒരു പ്രക്രിയ. മഹത്തായ ആശയങ്ങള്‍ സ്വന്തം തൂലികയിലൂടെ പുറത്തുവരുമ്പോള്‍ ഒരു സുഖം. ഒരു പക്ഷേ ഇതു്‌ ഒരു മാനസികവൈകൃതമാവാം.

പതിമൂന്നു മുതല്‍ ഇരുപത്തിനാലു വരെ വയസ്സു പ്രായമുണ്ടായിരുന്നപ്പോള്‍ ഞാന്‍ ഒരുപാടു കവിതകള്‍ തര്‍ജ്ജമ ചെയ്തിരുന്നു. മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി, സംസ്കൃതം, റഷ്യന്‍ എന്നീ ഭാഷകളില്‍ നിന്നു മലയാളം, ഇംഗ്ലീഷ്‌ എന്നീ ഭാഷകളിലേക്കു്‌. ഇവയില്‍ ഏതാണ്ടു നാല്‍പ്പതോളം റഷ്യന്‍ കവിതകളുടെയും നൂറില്‍പ്പരം സംസ്കൃതശ്ലോകങ്ങളുടെയും Omar Khayyam-ന്റെ Rubaiyat-ലെ (Fitzgerald Translation) എല്ലാ ശ്ലോകങ്ങളുടെയും മലയാളപരിഭാഷകളും, ചില മലയാളകവിതാശകലങ്ങളുടെ ഇംഗ്ലീഷ്‌ പരിഭാഷകളും ഉള്‍പ്പെടുന്നു.

ഇവയില്‍ ഒന്നും നന്നായിട്ടില്ല. ഒന്നും എനിക്കു്‌ ഇഷ്ടപ്പെട്ടിട്ടുമില്ല. ഇവയെ മൂലകവിതകളോടു ചേര്‍ത്തു വായിക്കുമ്പോള്‍ എല്ലാം നശിപ്പിക്കണമെന്നു തോന്നും. ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ല. മിക്കതും മറ്റാരും കണ്ടിട്ടുമില്ല. ഒന്നും സൂക്ഷിച്ചുവെച്ചിട്ടുമില്ല. എങ്കിലും പലതും ഓര്‍മ്മയുണ്ടു്‌.

ഓര്‍മ്മയുള്ളതൊക്കെ ഈ ബ്ലോഗില്‍ Translations എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിക്കുവാന്‍ പോവുകയാണു്‌. ആര്‍ക്കെങ്കിലും ഇഷ്ടപ്പെടുകയാണെങ്കില്‍ ആകട്ടെ.

പറ്റുമെങ്കില്‍ ഒറിജിനലുകളും പ്രസിദ്ധീകരിക്കും. റഷ്യന്‍ ഭാഷ unicode-ല്‍ പ്രസിദ്ധീകരിക്കാനുള്ള എന്തെങ്കിലും വിദ്യ ആര്‍ക്കെങ്കിലും അറിയാമോ?

പരിഭാഷകള്‍ (Translations)
പലവക (General)

Comments (4)

Permalink

യേശുദാസിനു്‌ 65 വയസ്സ്‌! (Yesudas turned 65!)

ലോകത്തിലെ ഏറ്റവും നല്ല ശബ്ദത്തിന്റെ ഉടമയായ, മലയാളികളുടെ അഭിമാനമായ, ഭാരതത്തിന്റെ സമ്പത്തായ, ലോകത്തിന്റെ പുണ്യമായ, ഗാനഗന്ധര്‍വ്വന്‍ K. J. യേശുദാസിനു്‌ ഇക്കഴിഞ്ഞ ജനുവരി 10-നു്‌ 65 വയസ്സു തികഞ്ഞു. പക്ഷേ, ആ ശബ്ദത്തില്‍ ഇപ്പോഴും യുവത്വം തുടിച്ചുനില്‍ക്കുന്നു.

അഞ്ചു വര്‍ഷം മുമ്പു്‌, യേശുദാസിന്റെ ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ചു്‌ ഷിക്കാഗോയിലെ മലയാളികള്‍ അദ്ദേഹത്തിനു്‌ ഒരു സ്വീകരണം നല്‍കുകയുണ്ടായി. അനുഗൃഹീതസംഗീതജ്ഞനും ഗായകനുമായ അജിത്‌ ചന്ദ്രന്‍ അന്നു യേശുദാസിനെ സ്വാഗതം ചെയ്തുകൊണ്ടു്‌ ഒരു ത്രിശ്ലോകി ചിട്ടപ്പെടുത്തി ആലപിച്ചു. അതിന്റെ വരികള്‍ എഴുതാന്‍ സാധിച്ചു എന്നതു്‌ എന്റെ ജീവിതത്തിലെ വളരെയധികം ആനന്ദം നല്‍കിയ ഒരു സംഭവമാണു്‌. അതു്‌ ഞാന്‍ ഒന്നുകൂടി ഓര്‍മ്മിക്കട്ടേ:


ആ, രക്ഷീണതപസ്യയാ, ലഖിലലോകാധീശദത്തം കലാ-
സാരം ചിപ്പിയില്‍ മുത്തുപോ, ലസുലഭാനന്ദാഭമാക്കുന്നുവോ,
ആരാല്‍ കേരളനാടു മന്നിലഭിമാനാഗാരമാകുന്നുവോ,
ആ രാഗാങ്കണരാജപൂജിതമഹാഗന്ധര്‍വ്വ, തേ സ്വാഗതം!

പൂവിന്‍ നിര്‍മ്മലകാന്തി ചേര്‍, ന്നതിടിവെട്ടേകുന്ന ഗാംഭീര്യമാര്‍-
ന്നാവേശം, ദയ, ഭക്തി, ദുഃഖമിവയെച്ചാലിച്ച മാധുര്യമായ്‌,
ഭാവം ഭൂമിയിലുള്ളതൊക്കെയൊരുമിച്ചാത്മാംശമാക്കുന്നൊരാ
നാവിന്നായി, സരസ്വതീവിലസിതാരാമത്തിനായ്‌, സ്വാഗതം!

നാദബ്രഹ്മമഹാഗ്നി തന്നിലലിവോടാ വിശ്വകര്‍മ്മാവെടു-
ത്തൂതിക്കാച്ചിയ സ്വര്‍ണ്ണമേ, നിഖിലലോകത്തിന്റെ സായുജ്യമേ!
ശ്രോതാക്കള്‍ക്കമരത്വമെന്നുമരുളും പീയൂഷമേ, കേരള-
ശ്രീ താവും മലയാളഭാഷയുടെ സത്‌സൌഭാഗ്യമേ, സ്വാഗതം!

അജിത്തിന്റെ ആലാപനം താഴെ:

download MP3

ആലാപനം (Recital)
കവിതകള്‍ (My poems)
പലവക (General)
ശബ്ദം (Audio)
ശ്ലോകങ്ങള്‍ (My slokams)

Comments (6)

Permalink